Saturday, June 18, 2016

പൊക്കിൾക്കൊടി.....


ഒരു ഹൃദയസ്പന്ദനം മാത്രമായി മാംസഭിത്തിക്കുളളിൽ ഏകയായിരുന്നപ്പോഴും.... ചുവന്ന ലോകത്തിനു പുറമെയുളള മുഴക്കമുളള ശബ്ദങ്ങള്‍ ഓരോ ഞെട്ടലായപ്പോഴും,. അവള്‍ക്ക് ആശ്വാസമായത് ആ   പോക്കിള്‍ക്കൊടി മാത്രമായിരുന്നു......

അവള്‍ക്ക് ജീവന്‍ നല്‍കിയിരുന്ന പൊക്കിള്‍ക്കൊടിയില്‍  നിന്ന് ബന്ധങ്ങളുടെ  ആദ്യ പാഠങ്ങള്‍ പഠിച്ചു......ആദ്യ ശ്വാസത്തിനൊപ്പം മുറിക്കപ്പെട്ട പൊക്കിള്‍ക്കൊടി,... അവളെ ബന്ധങ്ങള്‍ അറുത്തെറിയാന്‍ പഠിപ്പിച്ചു.......

ഒടുവില്‍ ഉണങ്ങി വേരോടെ പൊഴിഞ്ഞ പൊക്കിള്‍ക്കൊടി അമ്മയെ തളളിപ്പറയാന്‍ അവളെ പഠിപ്പിച്ചു... മാതൃബന്ധത്തിന്ടെ പരിശുദ്ധിയുടെ പ്രത്യക്ഷ അടയാളമായ പോക്കിള്‍ ഇന്ന് കാമത്തിന്ടെ പ്രതിബിംബമായിരിക്കുന്നു....

ആഴം കൂടിവന്ന പൊക്കിള്‍ച്ചുഴിയില്‍, കാമത്തിന്ടെ തിരകള്‍, അവള്‍ ഒളിപ്പിച്ചു വെച്ചു....അവള്‍ക്കുളള ഇരകള്‍ ആ ചൂണ്ടക്കൊളുത്തും തേടി വീണ്ടും വീണ്ടും എത്തിക്കൊണ്ടിരുന്നു....

ഒരിക്കല്‍ അവളുടെ അടിവയറിനും, ഭാരമേറിവന്നു...അതിനു പതുക്കെ ചലനം വെച്ചു വന്നു.... പോക്കിള്‍ബന്ധം അറുത്തെറിഞ്ഞു സ്വതന്ത്രയാകാന്‍ വെമ്പും പോലെ കുഞ്ഞിക്കാലുകള്‍ അവളുടെ വയറില്‍ ചവിട്ടിമെതിച്ചു......

പൊക്കിള്‍ കൊടിയില്‍ കത്രികയുടെ വായ് അമരുമ്പോള്‍ ആദ്യമായി അവള്‍ തന്ടെ അമ്മയെ ഓര്‍ത്തു.... മുറിവില്‍ നിന്നും ഊറിയ ഒരുതുള്ളി രക്തം തറയില്‍ വീണുചിതറി..........

തുളുമ്പിവന്ന കണ്ണുനീർ  പതുക്കെ അവളുടെ കാഴ്ചയെ മറച്ചു............