എന്ടെ ഹൃദയത്തിൽ നിന്നും ഉതിർന്നു വീണ രക്തത്തിൽ മുക്കി, സ്വപ്നങ്ങളുടെ ഏഴുവർണ്ണങ്ങ ൾ കൂട്ടികലർത്തി, ജീവിതത്തിന്ടെ താളുകളിലാണ് ഞാൻ
എഴുതിത്തുടങ്ങിയത്....
ഏകാന്തതയായിരുന്നു എന്ടെ തൂലിക...ചിത്രശലഭങ്ങളും, മഞ്ഞു പൊഴിയുന്ന താഴ്വാരവും, പ്രണയവും, വിരഹവുമെല്ലാം പുതിയ കൂടിനുളളിൽ പുഞ്ചിരിച്ചു നിന്നു..
ഭാവനയുടെ മഴ, മനസിന്ടെ മുറ്റത്തെ കല്ലുവെച്ച നുണകളെ അക്ഷരങ്ങളാക്കി മാറ്റി..... എഴുതിയ അക്ഷരങ്ങൾക്ക് ചെവിയോർത്തു, ആത്മാവിന്ടെ വിതുമ്പൽ കേൾക്കുന്നുണ്ടോ....?
ഓർമ്മകൾ പെയ്തു തോർന്നപ്പോൾ ശേഷിച്ച കലക്കവെളളത്തിൽ, കളിവഞ്ചിയോടിക്കാൻ കൂട്ടിരുന്നവൻ പറഞ്ഞു..... നിനക്ക് ദിശ തെറ്റുന്നു,...നിന്ടെ ആത്മാവിനു തീ പിടിച്ചിരിക്കുന്നു......
വാക്കുകളിൽ എന്ടനുവാദമില്ലാത പറന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു... ചായങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെളളയാക്കി...
ഇനി പുതിയ ചിന്തകളാവാം...അല്പം വിഷം പുരട്ടിയാൽ വാക്കിന്ടെ അസ്ത്രം ലക്ഷ്യം കാണും....
പിന്നീട് മനസിന്ടെ കോണിൽ കോറിയിട്ടത് അഴുക്കുചാലുകളെ കുറിച്ചായിരുന്നു... സമൂഹത്തിന്ടെ തായ്‌വേരു ചികഞ്ഞ്, ചീഞ്ഞു നാറുന്ന സത്യങ്ങളുടെ ജഡം കുത്തിക്കീറി എഴുതി.....
കാൽ വഴുതി വെളളത്തിൽ വീണ കൂനനുറുമ്പിന്, കൈ പിടിച്ചു കയറാൻ പ്രതീക്ഷയുടെ പച്ചില നുളളിയിട്ട്, അവൻ പിന്നേയും കളിയാക്കി...
അവൻ എന്നോട് മന്ത്രിച്ചു.... നിന്ടെ വാക്കുകൾ ചേർത്തു വെച്ച പെട്ടകം ഭ്രാന്തൻ തിരകൾ അടിച്ചു തകർക്കും...രക്ഷിക്കാൻ ആരും വരില്ല... നീ സ്വപ്നത്തിലാണ് ഉണർന്നിട്ടെഴുതൂ.....
ഇനിയെന്തെഴുതാൻ...?
വാക്കുകൾ ചിന്തയുടെ അറ്റത്തെ മുത്തുകൾ തിരഞ്ഞു..
മനസ്സിനെ ആഞ്ഞൊന്നു കുലുക്കിയപ്പോൾ,ഒന്നു രണ്ട് അക്ഷരക്കൂട്ടങ്ങൾ ചിതറിവീണു...
എല്ലാം ചേർത്തു വെച്ച് ആ വാക്കുകൾക്ക് ചെവിയോർത്തു....
കടലിന്ടെ ആരവം കേൾക്കുന്നുണ്ടോ....ഇല്ല... എന്ടെ ആത്മാവിന് തീ പിടിച്ചിരിക്കുന്നു....
ദിശയിനിയും തെറ്റുംമുമ്പേ, എനിക്ക് അക്ഷരങ്ങളെ തിരഞ്ഞു പോകണം..
ഹൃദയത്തിൽ നിന്നും ഇറ്റു വീണ രക്തത്തിൽ വിരൽ മുക്കി എഴുതണം..
ഓർമ്മകളുടെ മഴ പെയ്തു തോരും മുമ്പേ, എഴുതിയ താളുകൾ കീറി നോഹയുടെ പെട്ടകം ഒരുക്കണം..... അവസാനം എന്ടെ കണ്ണുനീർ ഇറ്റുവീഴിച്ച് ആ പെട്ടകം തകർക്കണം.... ആഴിയുടെ ആഴങ്ങളിൽ അവസാന ശ്വാസം വലിക്കുന്ന ആത്മാവിനോട് വീണ്ടും ഒരു പുതിയ കവിതയ്ക്ക് വിഷയം തിരയാൻ പറയണം.... എഴുതണം പിന്നെയും, പിന്നെയും.. പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും.....
എഴുതിത്തുടങ്ങിയത്....
ഏകാന്തതയായിരുന്നു എന്ടെ തൂലിക...ചിത്രശലഭങ്ങളും, മഞ്ഞു പൊഴിയുന്ന താഴ്വാരവും, പ്രണയവും, വിരഹവുമെല്ലാം പുതിയ കൂടിനുളളിൽ പുഞ്ചിരിച്ചു നിന്നു..
ഭാവനയുടെ മഴ, മനസിന്ടെ മുറ്റത്തെ കല്ലുവെച്ച നുണകളെ അക്ഷരങ്ങളാക്കി മാറ്റി..... എഴുതിയ അക്ഷരങ്ങൾക്ക് ചെവിയോർത്തു, ആത്മാവിന്ടെ വിതുമ്പൽ കേൾക്കുന്നുണ്ടോ....?
ഓർമ്മകൾ പെയ്തു തോർന്നപ്പോൾ ശേഷിച്ച കലക്കവെളളത്തിൽ, കളിവഞ്ചിയോടിക്കാൻ കൂട്ടിരുന്നവൻ പറഞ്ഞു..... നിനക്ക് ദിശ തെറ്റുന്നു,...നിന്ടെ ആത്മാവിനു തീ പിടിച്ചിരിക്കുന്നു......
വാക്കുകളിൽ എന്ടനുവാദമില്ലാത പറന്നു വന്ന ചിത്രശലഭങ്ങളെ ആട്ടിപ്പായിച്ചു... ചായങ്ങളൊരുമിച്ച് കോരിയൊഴിച്ച് വെളളയാക്കി...
ഇനി പുതിയ ചിന്തകളാവാം...അല്പം വിഷം പുരട്ടിയാൽ വാക്കിന്ടെ അസ്ത്രം ലക്ഷ്യം കാണും....
പിന്നീട് മനസിന്ടെ കോണിൽ കോറിയിട്ടത് അഴുക്കുചാലുകളെ കുറിച്ചായിരുന്നു... സമൂഹത്തിന്ടെ തായ്‌വേരു ചികഞ്ഞ്, ചീഞ്ഞു നാറുന്ന സത്യങ്ങളുടെ ജഡം കുത്തിക്കീറി എഴുതി.....
കാൽ വഴുതി വെളളത്തിൽ വീണ കൂനനുറുമ്പിന്, കൈ പിടിച്ചു കയറാൻ പ്രതീക്ഷയുടെ പച്ചില നുളളിയിട്ട്, അവൻ പിന്നേയും കളിയാക്കി...
അവൻ എന്നോട് മന്ത്രിച്ചു.... നിന്ടെ വാക്കുകൾ ചേർത്തു വെച്ച പെട്ടകം ഭ്രാന്തൻ തിരകൾ അടിച്ചു തകർക്കും...രക്ഷിക്കാൻ ആരും വരില്ല... നീ സ്വപ്നത്തിലാണ് ഉണർന്നിട്ടെഴുതൂ.....
ഇനിയെന്തെഴുതാൻ...?
വാക്കുകൾ ചിന്തയുടെ അറ്റത്തെ മുത്തുകൾ തിരഞ്ഞു..
മനസ്സിനെ ആഞ്ഞൊന്നു കുലുക്കിയപ്പോൾ,ഒന്നു രണ്ട് അക്ഷരക്കൂട്ടങ്ങൾ ചിതറിവീണു...
എല്ലാം ചേർത്തു വെച്ച് ആ വാക്കുകൾക്ക് ചെവിയോർത്തു....
കടലിന്ടെ ആരവം കേൾക്കുന്നുണ്ടോ....ഇല്ല... എന്ടെ ആത്മാവിന് തീ പിടിച്ചിരിക്കുന്നു....
ദിശയിനിയും തെറ്റുംമുമ്പേ, എനിക്ക് അക്ഷരങ്ങളെ തിരഞ്ഞു പോകണം..
ഹൃദയത്തിൽ നിന്നും ഇറ്റു വീണ രക്തത്തിൽ വിരൽ മുക്കി എഴുതണം..
ഓർമ്മകളുടെ മഴ പെയ്തു തോരും മുമ്പേ, എഴുതിയ താളുകൾ കീറി നോഹയുടെ പെട്ടകം ഒരുക്കണം..... അവസാനം എന്ടെ കണ്ണുനീർ ഇറ്റുവീഴിച്ച് ആ പെട്ടകം തകർക്കണം.... ആഴിയുടെ ആഴങ്ങളിൽ അവസാന ശ്വാസം വലിക്കുന്ന ആത്മാവിനോട് വീണ്ടും ഒരു പുതിയ കവിതയ്ക്ക് വിഷയം തിരയാൻ പറയണം.... എഴുതണം പിന്നെയും, പിന്നെയും.. പ്രാണൻ അകന്ന ജഡം പുഴുവരിക്കുമ്പോഴും.....

No comments:
Post a Comment